കറുത്തവള്‍

കാടുപോലെ കിനാക്കള്‍ ചുമന്ന്
ആറ്റിലൂടെ കടന്നുവന്നെന്നോ
തോറ്റുപോയൊരീ ജീവന്റെ വക്കില്‍
തേക്കുപാട്ടിന്റെ ഈണം പകര്‍ന്നോ
കാഞ്ഞിരക്കയ്പ് ചൂഴുമീമെയ്യില്‍
തേനൊലിച്ചുണ്ട് ചേര്‍ത്തുവെച്ചെന്നോ
നെഞ്ചിലാരോ കെടുത്തും കനല്‍ച്ചി-
ല്ലൂതി യൂതി ത്തെളിച്ചെടുത്തെന്നോ
വാക്കുപോലും വിറയ്ക്കുന്ന കാലം
തോറ്റി വാക്കിന്റെ വാളയിയെന്നോ
ഞാറ്റുവേലയായ് കാവിലെകാറ്റായ്
നേരിലാളുന്ന കാഴചയായെന്നോ

നിന്റെ മെയ്യില്‍ കറുപ്പിന്റെ കാളി
നിന്റെ കണ്ണില്‍ കിനാവിന്റെ കാളല്‍

എന്റെ ചങ്കിലേയ്ക്കീയൊഴുക്കെന്നോ
ചോര പോലും കറുപ്പിച്ചുവെന്നോ.

0 comments: