നിഴലുകളുടെ തേരോട്ടത്തില്‍
നിറമേഴും കെട്ടുതുടങ്ങി
പൊരുളറിയാ വഴിയില്‍ ജന്മം
നിലയറ്റൊരു പാഴ്‌വാക്കായി
ഈണങ്ങള്‍ മരിച്ചൊരു പാട്ടില്‍
ചാപിള്ളയെടുത്തണിയുന്നു.
താരാട്ടിന്‍ രുചിയറിയാത്തോ-
രെന്‍ കുഞ്ഞിന്‍ നാവുകള്‍ തോറും
വാക്കിന്റെ ഇടം തേടാനി-
ന്നെന്‍ കണ്ണിന് പൂത്തിരി വേണ്ട.
വാക്കിന്റെ കളം ചാടാനി-
ന്നെന്‍ കാലിന് മേളം വേണ്ട
കാലത്തിന്‍ തേരുരുളുന്നത്
കണ്ണില്ലാ പെരുവഴി തോറും
വാക്കിന്റെ പൊരുളുണരുന്നത്
പശിമണ്ണിന്നിടവഴി തോറും
പോരുക
0 comments:
Post a Comment